Jul 5, 2017

ജനനിയെ, ജനിതകത്തെ മറന്നിട്ട്
വെറും കല്ലില്‍പ്പൊതിഞ്ഞൊരാ
ദേവീവിഗ്രഹങ്ങളെ കുമ്പിട്ട് മര്‍ത്ത്യ-
നിന്നാത്മശ്ശാന്തിക്കായി പിടയുന്നു.
സകലമഠാധിപതികളുടെയും പാദം
നക്കിത്തുടച്ച് താനും വിശുദ്ധനെന്ന്
ലോകരേ ബോധ്യപ്പെടുത്താനോടുന്നു.
കാണിക്കയിട്ടും പൂ പറിച്ചുവെച്ചും
ദൈവം മരമണ്ടനെന്ന് കരുതി
ജപതപ വ്യായാമങ്ങളിലേര്‍പ്പെട്ടും
തലനിലത്തടിച്ച് കരഞ്ഞും ശയന-
പ്രദക്ഷിണ സായൂജ്യത്തിലുടഞ്ഞും
കൊട്ടും കുടുക്കയും മുട്ടിത്തരിച്ചും
ദൈവത്തെ തരിപ്പിച്ചും ധരിപ്പിച്ചും
സമയംപോക്കുന്ന വെറും മൂഢര്‍.

No comments:

Post a Comment